മറ്റു പ്രധാന വാര്‍ത്തകള്‍

ലോക്കല്‍ സെക്രട്ടറിക്കെതിരെ പിണറായിക്ക് കത്തയച്ചയാള്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍
Posted on: 09 Apr 2011

കോട്ടയം: ഭാര്യയുമായി അടുപ്പം പുലര്‍ത്തുന്ന സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയച്ച സി.ഐ.ടി.യു. പ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എല്‍.ഐ.സി. ജീവനക്കാരനായ ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പില്‍ സുനില്‍രാജാണ് (35) മരിച്ചത്.

വ്യാഴാഴ്ച രാത്രി സമീപത്തെ മരണവീട്ടില്‍പോയ സുനില്‍രാജ് വെള്ളിയാഴ്ച രാവിലെയും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മനോവിഷമംമൂലം ഇയാള്‍ ആത്മഹത്യചെയ്തതാണെന്നാണ് കേസ് അന്വേഷിക്കുന്ന ചിങ്ങവനം പോലീസ് അറിയിച്ചത്.

ഒരാഴ്ചമുമ്പ് തിരുവല്ലയില്‍നടന്ന ഒരു സാംസ്‌കാരിക പരിപാടിക്കിടെ സുനില്‍രാജിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനുപിന്നില്‍ തിരുവല്ലയിലെ സി.പി.എമ്മിന്റെ ഒരു പ്രാദേശിക നേതാവാണെന്ന് ആരോപണവുമുയര്‍ന്നിട്ടുണ്ട്. ഈ സംഭവത്തിനും സുനില്‍രാജിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മര്‍ദ്ദനം സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുനില്‍രാജും ഭാര്യയും അകന്നു കഴിയുകയാണ്. ഇത് കുന്നന്താനത്തെ സി.പി.എം. പ്രാദേശിക നേതാവുമായുള്ള ബന്ധത്തെത്തുടര്‍ന്നാണെന്ന് സുനില്‍രാജ് പാര്‍ട്ടി സെക്രട്ടറിക്ക് അയച്ചകത്തില്‍ പറയുന്നുണ്ട്.

ഭാര്യയുമായുള്ള വഴിവിട്ടബന്ധത്തെക്കുറിച്ച് പ്രാദേശിക നേതാവിനോട് ചോദിക്കാനോ, എതിര്‍ക്കാനോ ഭയമാണെന്നും ചോദ്യംചെയ്താല്‍ രാഷ്ട്രീയമായി ഏറെ സ്വാധീനശക്തിയുള്ള ഈ നേതാവ് തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഫിബ്രവരി 14 നാണ് സുനില്‍രാജ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കത്തയച്ചിരിക്കുന്നത്.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും ബന്ധുക്കള്‍ പരാതി പറഞ്ഞിട്ടില്ലെന്നുമാണ് ചിങ്ങവനം പോലീസിന്റെ നിലപാട്. കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചിരുന്ന വിവരം സുനില്‍രാജിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ക്കറിയാമായിരുന്നു. ചിങ്ങവനം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കരിപ്പാല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.
വിജ്ഞാപനമിറങ്ങി, അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു
Posted on: 09 Apr 2011



ന്യൂഡല്‍ഹി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കികൊണ്ടുള്ള വിജ്ഞാപനമിറങ്ങി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് സമരസമിതിക്ക് കൈമാറിയതിനെ തുടര്‍ന്ന് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.

കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. നിയമമന്ത്രി വീരപ്പമൊയ്‌ലിയാണ് കണ്‍വീനര്‍. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.



കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ശനിയാഴ്ച രാവിലെ പത്തിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. 'ഭാരതത്തിലെ ജനങ്ങള്‍ ജയിച്ചുവെന്ന്' ഹസാരെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കപില്‍ സിബല്‍ സര്‍ക്കാറും ജനങ്ങളും ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ അത്രതന്നെ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതി ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നാലുദിവസം നീണ്ടുനിന്ന നിരാഹാര സമരം ഫലം കണ്ടത്.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മുഖ്യ അനുരഞ്ജകനായ കപില്‍ സിബല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ അന്നാ ഹസാരെയുടെ പിന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഐ.പി.എസ്. ഓഫീസര്‍ കിരണ്‍ബേദി എന്നിവരുമായി വെള്ളിയാഴ്ച നാലുവട്ടമാണ് ചര്‍ച്ച നടത്തിയത്.അഴിമതിതടയുന്നതിനായി പരിഷ്‌കരിച്ച ലോക്പാല്‍ ബില്‍ വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കുക, ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഈ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവര്‍ത്തകനെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. സമിതിയില്‍ പകുതി സര്‍ക്കാര്‍ പ്രതിനിധികളാവും ഉണ്ടാവുക.

പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. ഹസാരെയുടെ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളെക്കുറിച്ചും ലോക്പാല്‍ ബില്ലിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വിശദീകരണം നല്‍കി. രാഷ്ട്രപതി ഭവനില്‍ 35 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന്റെ അനുരഞ്ജന ശ്രമങ്ങള്‍ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തു.ലോക്പാല്‍ ബില്ല് യാഥാര്‍ഥ്യമാകുമെന്ന ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്നപ്രശ്‌നമില്ലെന്ന് അന്നാ ഹസാരെ വെള്ളിയാഴ്ച വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു.



ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന ഉറപ്പ് മന്ത്രി കപില്‍ സിബല്‍ വെള്ളിയാഴ്ചയും നല്‍കി. പക്ഷേ, പ്രക്ഷോഭകരുടെ പ്രതിനിധികളായ സ്വാമി അഗ്‌നിവേശും അരവിന്ദ് കെജ്‌രിവാളുമായി മന്ത്രി സിബല്‍ വെള്ളിയാഴ്ച രാവിലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. ഈ കൂടിക്കാഴ്ച നടക്കാതിരുന്നത് അലംഭാവം കൊണ്ടാണെന്ന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി. അതിനിടെ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 12 ന് ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ അന്നാ ഹസാരെ അനുയായികളെ ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു പാനലില്‍ പൊതുസമൂഹത്തില്‍ നിന്നൊരാളെ അധ്യക്ഷനാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്നാണ് സര്‍ക്കാര്‍ ആദ്യം വാദിച്ചത് അവസാനം ഒത്തുതീര്‍പ്പില്‍ പൊതുപ്രവര്‍ത്തകനെ സഹഅധ്യക്ഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ഥികളും വീട്ടമ്മമാരും യുവജനങ്ങളും മുതല്‍ വ്യവസായികളും ബോളിവുഡ് താരങ്ങളും വരെയുള്ളവര്‍ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയര്‍പ്പിച്ച് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഹസാരെയുടെ പ്രക്ഷോഭം ഉയര്‍ത്തിയ ആവേശത്തീപ്പൊരിയില്‍ നിന്നുള്ള ആവേശം രാജ്യം മുഴുവന്‍ കത്തിപ്പടരുന്നതിനിടെയാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയത്.

അതേസമയം വ്യവസായ ലോകത്തെ പ്രമുഖരായ ആദി ഗോദ്‌റേജ്, രാഹുല്‍ ബജാജ്, ഫിക്കി ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാര്‍ തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടത്പാര്‍ട്ടികളും ഹസാരെയുടെ സമരത്തെ പിന്തുണച്ചു. സി.പി.എം. പിന്തുണ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്തെഴുതി. ഫെയ്‌സ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റിലെ പൊതുവേദികളിലും ഹസാരെയ്ക്ക് വന്‍പിന്തുണയുണ്ടായി.

അജാസ് വധക്കേസ്: ദമ്പതിമാര്‍ കുറ്റക്കാര്‍ ശിക്ഷ നാളെ വിധിക്കും
Posted on: 07 Apr 2011

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കോതമംഗലം അജാസ് വധക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രതികളായ സുഭാഷ് വര്‍ഗീസിനും ഭാര്യ അമ്പിളിക്കും പറയാനുള്ളത് കോടതി വെള്ളിയാഴ്ച കേള്‍ക്കും. അന്നുതന്നെ ശിക്ഷയും വിധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷ ഉത്തരവിടും.

2009 മെയ് 17 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അജാസിനെ കാണാതായി. പ്രതിയായ സുഭാഷ്, നോട്ട് ഇരട്ടിപ്പുകാരനായിരുന്നു. അഞ്ചുലക്ഷം രൂപ അജാസ് നല്‍കാന്‍ തയ്യാറായിരുന്നു. പിന്നീട്, തുക പത്തുലക്ഷമാക്കി മടക്കിത്തരാമെന്ന് സുഭാഷ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അതില്‍ വിശ്വാസം വരാതെ അജാസ് തര്‍ക്കിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. അജാസിന് പ്രതി എലിവിഷം നാരങ്ങാ ജൂസില്‍ കലക്കി നല്‍കി. എന്നാല്‍, ഭാവഭേദം ഉണ്ടാകാതെ വന്നപ്പോള്‍ വാക്കത്തികൊണ്ട് തലയ്ക്ക് പലതവണ വെട്ടി. രക്തം വാര്‍ന്ന് അജാസ് നിലത്തുവീണ് മരിച്ചു.

മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് തീകെടുത്തി. അജാസിനെ കാറില്‍ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയെങ്കിലും മൃതദേഹം തിരിച്ചുകൊണ്ടുവന്നു. കോതമംഗലത്തിന് സമീപമുള്ള പുതുപ്പാടിയില്‍ കുഴിച്ചിട്ടു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30ന് അജാസിന്റെ മൃതദേഹം, പ്രതി നല്‍കിയ വിവരം അനുസരിച്ച് ക്രൈംബ്രാഞ്ച് സംഘം കുഴിച്ചെടുത്തു. അസ്ഥികൂടം പുറത്തെടുത്ത് വിദഗ്ദ്ധ പരിശോധന നടത്തി. അന്ന് ക്രൈംബ്രാഞ്ച് എസ്.പി. യായിരുന്ന പി. വിജയനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. ഫൊറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി അസ്ഥികൂടം ഫൊറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.

കുറ്റകൃത്യവുമായി സുഭാഷിന്റെ ഭാര്യ അമ്പിളിയേയും ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും അമ്പിളി പങ്കാളിയായിരുന്നുവെന്ന് സാക്ഷി മൊഴി നല്‍കി. സംഭവത്തിനുശേഷം ഒമാനിലേക്ക് പോയ യുവതി ചിഞ്ചുവായിരുന്നു നിര്‍ണായക സാക്ഷി. ഒമാനില്‍ നിന്ന് സാക്ഷിയെ കോടതിയില്‍ എത്തിച്ചു. പ്രതികളെ കുറ്റക്കാരായി കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഈ സാക്ഷിയില്‍ നിന്ന് കോടതിക്ക് കിട്ടിയിരുന്നു.

അജാസിന്റെ അസ്ഥിയും തലയോടും വിദഗ്ദ്ധ പരിശോധന നടത്തി മൊഴി നല്‍കിയത് വിദഗ്ദ്ധ സാക്ഷിയായ ഡോ. ശ്രീകുമാറാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുനില്‍കുമാറാണ് കേസ് അന്വേഷിച്ചത്. 61 സാക്ഷികളെ വിസ്തരിച്ചു. സര്‍ക്കാരിനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ ടി.ബി. ഗഫൂര്‍ ഹാജരായി വാദം നടത്തി.

അജാസിനെ പ്രതി കൊലപ്പെടുത്തിയ ശേഷം അഞ്ചുലക്ഷം രൂപ കവര്‍ന്നു. ഈ തുകയില്‍ നിന്ന് 18,000 രൂപ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു.

കോതമംഗലം കുന്നുകുഴി കാമരാജ് വര്‍ഗീസ് എന്ന വര്‍ഗീസിന്റെ മകനാണ് പ്രതി സുഭാഷ്. കേരളത്തിന് പുറത്തുള്ള കോളേജുകളില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് പലരില്‍നിന്നും വന്‍ തുകകള്‍ തട്ടിയ കേസിലും സുഭാഷ് പ്രതിയാണ്.

പ്രതികളെ ബുധനാഴ്ച രാവിലെ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടതിനാല്‍ പ്രതികളെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ വീണ്ടും ഹാജരാക്കും.



കോഴിക്കോടന്‍ ഭക്ഷണം രുചിക്കാന്‍ സോണിയ യാത്രാക്രമം മാറ്റി
Posted on: 07 Apr 2011





കോഴിക്കോട്: കോഴിക്കോടന്‍ ഭക്ഷണത്തിന്റെ രുചിവൈഭവം നുകരാന്‍ സോണിയാഗാന്ധി നേരത്തേ നിശ്ചയിച്ചിരുന്ന യാത്രാക്രമം മാറ്റി. അപ്രഖ്യാപിതമായി കോഴിക്കോട്ട് നേരത്തേയെത്തിയ സോണിയ ഭക്ഷണം ഹെലിപ്പാഡില്‍ വരുത്തിച്ചു കഴിച്ചാണ് പൊതുസമ്മേളനവേദിയിലേക്കു തിരിച്ചത്; അതും മാസങ്ങള്‍ക്ക് മുമ്പ് തന്റെ മകന്‍ രാഹുല്‍ഗാന്ധി ഭക്ഷണം കഴിച്ച അതേ ഹോട്ടലിലെ വിഭവങ്ങള്‍.




വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് ഉച്ചയ്ക്ക് ഹെലികോപ്റ്റര്‍ ഇറങ്ങിയ സോണിയാഗാന്ധി അവിടെ താത്കാലികമായി ഒരുക്കിയ ടെന്റിലിരുന്നാണ് കോഴിക്കോടന്‍ ബിരിയാണിയും ചെമ്മീന്‍ ഡ്രൈഫ്രൈയും കൊതിതീരെ കഴിച്ചത്.




തൃശ്ശൂരില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ഉച്ചതിരിഞ്ഞ് 3.15ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് ഹെലികോപ്റ്ററിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, 2.25നു തന്നെ സോണിയ കോഴിക്കോട്ടെത്തി. തൃശ്ശൂരില്‍വെച്ചുതന്നെ ഉച്ചഭക്ഷണം കോഴിക്കോട്ടെത്തിയാണു കഴിക്കുന്നതെന്ന് സോണിയ അറിയിക്കുകയും ചെയ്തു. എം.കെ. രാഘവന്‍ എം.പി.യോടാണ് സോണിയ കോഴിക്കോടന്‍ രുചിയറിയാനുള്ള മോഹം വ്യക്തമാക്കിയത്. ഉടന്‍ എം.കെ. രാഘവന്‍ കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലില്‍ ഫോണില്‍ വിളിച്ച് 20 പേര്‍ക്കുള്ള ഉച്ചഭക്ഷണം ഏല്പിച്ചു.






സോണിയയ്ക്ക് ഉച്ചഭക്ഷണം ഒരുക്കാനുള്ള അവസരം ഭാഗ്യമായാണ് ആദ്യം തോന്നിയതെങ്കിലും വന്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് കൃത്യസമയത്ത് വിവിധ ഭക്ഷണങ്ങള്‍ എത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് പാരഗണ്‍ ഉടമ ലിജു സുമേഷ് വ്യക്തമാക്കി. ഏതു ഭക്ഷണം വേണമെന്ന് അറിയാത്തതുകൊണ്ട് ചിക്കണ്‍ ബിരിയാണിയും പത്തിരി, പൊറോട്ട, ഫിഷ് മോളി, വെജിറ്റബിള്‍ സ്റ്റ്യൂ, മട്ടണ്‍ സ്റ്റ്യൂ, ചിക്കന്‍ മലബാര്‍, ചെമ്മീന്‍ ഡ്രൈ ഫ്രൈ തുടങ്ങിയ പത്തോളം വിഭവങ്ങളുമായാണ് ഗ്രൗണ്ടിലെത്തിയത്. എസ്.പി.ജി. പരിശോധനയെല്ലാം കഴിഞ്ഞ് അവിടെ എത്തിയപ്പോഴേക്കും സോണിയയുടെ ഉച്ചഭക്ഷണത്തിനായുള്ള കാത്തിരിപ്പ് അരമണിക്കൂറിലേറെ പിന്നിട്ടിരുന്നു.




ലിജു സുമേഷ് തന്നെയാണ് സോണിയാഗാന്ധിക്ക് ഭക്ഷണം വിളമ്പിയത്. ആദ്യ സ്​പൂണ്‍ വായില്‍വെച്ചപ്പോള്‍ത്തന്നെ 'വെരി ഗുഡ്' എന്ന അനുമോദനവും നല്‍കി. അപ്പോള്‍ മാസങ്ങള്‍ക്കു മുമ്പ് രാഹുല്‍ഗാന്ധി തങ്ങളുടെ ഹോട്ടലിലെത്തി രാത്രിനേരത്ത് ഭക്ഷണം കഴിച്ച കാര്യം ലിജു സുമേഷ് സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തി. സോണിയയ്ക്കു പുറമെ ഉത്തരേന്ത്യക്കാരായ സുരക്ഷാ ഉദ്യോഗസ്ഥരും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയും ഭക്ഷണം രുചിച്ച് അഭിനന്ദനമറിയിച്ചു.


സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബുകള്‍ പിടിച്ചു
Posted on: 07 Apr 2011


കാടാച്ചിറ (കണ്ണൂര്‍): എടക്കാട് പഞ്ചായത്തിലെ മാളികപ്പറമ്പിനു സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് 10 നാടന്‍ ബോംബുകള്‍ പോലീസ് പിടിച്ചെടുത്തു. സി.പി.എം പ്രവര്‍ത്തകനായ വീനസ്മണി നിര്‍മ്മിക്കുന്ന പുതിയ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഒമ്പതിന് എടക്കാട് എസ്.ഐ രാഘവനും പാര്‍ട്ടിയും റെയ്ഡ് നടത്തിയാണ് ബോംബുകള്‍ പിടിച്ചത്. 

ചാക്കുനൂല്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകള്‍. പോലീസ് എത്തുമ്പോള്‍ വീട് അടച്ചു പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ പണിക്കെത്തിയ തൊഴിലാളികളെക്കൊണ്ട് തുറപ്പിച്ചാണ് പോലീസ് അകത്തു കടന്നത്. ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുപ്പിച്ചില്ലുകള്‍, ഒരു കിലോഗ്രാം ആണി, അരകിലോഗ്രാം വെടിമരുന്ന് എന്നിവയും കണ്ടെടുത്തു. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകള്‍ നിര്‍വീര്യമാക്കി. ശക്തികുറഞ്ഞ ബോംബുകളാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. വീട്ടുടമ വീനസ് മണിയുടെ പേരില്‍ കേസ് എടുത്തു. എന്നാല്‍ ബോംബുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി എടക്കാട് ഏരിയാ കമ്മിറ്റി അറിയിച്ചു. 
കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍പെടുന്ന സ്ഥലമാണ് മാളികപ്പറമ്പ്.


ØÄcØÞÏß ÌÞÌÏáæ¿ ¦çøÞ·cÈßÜ ·áøáÄøÎÞÏß Äá¿øáKá  
ÉáGÉVJßÏᑚ ¦ÖáÉdÄßÏßW µÝßÏáK ØÄcØÞÏß ÌÞÌÏáæ¿ ¦çøÞ·cÈßÜ ·áøáÄøÎÞÏß Äá¿øáµÏÞÃí. ®KÞW ÈßÜÕßW ÖøàøJßæa ÎøáKáµç{Þ¿áU dÉÄßµøÃçÖ×ßÏßW ÉáçøÞ·ÄßÏáæIKÞÃí ¦ÖáÉdÄß ÕãJBZ ÈWµáK ØâºÈ. ÖbÞØçµÞÖJᑚ ¥ÃáÌÞÇæÏÄá¿VKÞÃí ¥çgÙæJ µÝßE ÎÞØ¢ ¦ÖáÉdÄßÏßW dÉçÕÖßMß‚Äí.
æÉÞÄáØÎâÙ¢ dÉÄßµøßAá¢: ÜÄßµÞ ØáÍÞ×í-


ÜÄßµÞ ØáÍÞ×í


ÉÞÜAÞ¿í: ε{áæ¿ dÉÞÏÎáU ÄæKAáù߂ᠠÕß.®Øí. ¥ºcáÄÞÈwX ÉùEÄí ®LÞæÃKá ÕcµíÄÎÞAÃæÎKá ÎÜOáÝ ÎmÜJᑚ ÏáÁß®Ëí ØíÅÞÈÞVÅßÏᢠæµÉßØßØß æØdµGùßÏáÎÞÏ ÜÄßµÞ ØáÍÞ×í.

'®æa ¥ºí»Èí 77 ÕÏTÞÏß. ¥ÄßæÈAÞZ 10 ÕÏØí µâ¿áÄÜáIí Õß®ØßÈí. §ÄßÈá ÎùáÉ¿ß ÈWçµIÏÞZ ¾ÞȈ.

ÉÄßÈFÞ¢ ÕÏØá ÎáÄW Õ߯cÞVÅß øÞ×íd¿àÏJßÜâæ¿ æÉÞÄáø¢·æJJßÏ ¦{ÞÃá ¾ÞX. ÎáMÄá ÕV×ÎÞÏß øÞ×íd¿àÏJßÜáU ®æKAáùß‚í çµø{Jᑚ æÉÞÄáØÎâÙÕᢠØídÄàØÎâÙÕáÎÞÃí ÎùáÉ¿ß ÉùçÏIÄí.

ÎÜOáÝÏᑚ çÕÞGVÎÞøá¢ §ÄßÈá ÎùáÉ¿ß ÈWµáæÎKÞÃí ®æa dÉÄàfê ÜÄßµÞ- ØáÍÞ×í ÉùEá.

2 ജി: അനില്‍ അംബാനിയെ പി.എ.സി. ചോദ്യം ചെയ്തു
Posted on: 06 Apr 2011

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതില്‍ തെറ്റുപറ്റിയതായി റിലയന്‍സ് കമ്യൂണിക്കേഷന്റെ ഉടമസ്ഥരായ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് മേധാവി അനില്‍ അംബാനി സമ്മതിച്ചെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷി. 2 ജി അഴിമതി സംബന്ധിച്ച് പി.എ.സി. അംബാനിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സമ്മതിച്ചത്.


അംബാനിയെ കൂടാതെ ഡി.ബി. ഇസ്റ്റിസലാറ്റ് സി.ഇ.ഒ. അതുല്‍ ജാമ്പ്, വിവാദസ്ഥാപനമായ സ്വാന്‍ ടെലകോമിന്റെ പ്രമോട്ടര്‍ വിനോദ് ഗോയങ്ക, എസ്.ടെല്ലിന്റെ ശ്രീനിവാസന്‍, യൂണിടെകിന്റെ സഞ്ജയ് ചന്ദ്ര, ടെല്ലിനോറിന്റെ ചാള്‍സ് വുഡ്‌വര്‍ക്ക് തുടങ്ങിയവരെയും പി.എ.സി. അധ്യക്ഷനും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്തു.


തിങ്കളാഴ്ച ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ, കോര്‍പറേറ്റ് ഇടനിലക്കാരി നീരാറാഡിയ എന്നിവരെ പി.എ.സി. ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രിയെയോ റാഡിയ ടേപ്പുകളില്‍ പരാമര്‍ശിക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയോ കൂടുതല്‍ അന്വേഷണത്തിന് വിളിപ്പിക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മുരളീമനോഹര്‍ ജോഷി പത്രസമ്മേളനത്തില്‍ അറിയിച്ചു.


2 ജി അഴിമതി സംബന്ധിച്ച സി.ബി.ഐ. കുറ്റപത്രത്തില്‍ പേരുള്ളതിനാല്‍ പല ചോദ്യങ്ങളോടും പ്രതികരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന് ചൂണ്ടിക്കാട്ടി അനില്‍ അംബാനി ഒഴിഞ്ഞുമാറി. ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ഥന രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്-ജോഷി അറിയിച്ചു.


ഇത് പരിശോധിച്ചതിനുശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണോ എന്ന് തീരുമാനിക്കും. നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ആറു സെറ്റ് ചോദ്യങ്ങള്‍ പി.എ.സി. അംഗങ്ങള്‍ ഇവരോട് ചോദിച്ചു. മുന്‍ ടെലകോം മന്ത്രി എ.രാജയും കലൈഞ്ജര്‍ ടി.വി.യുമായുള്ള ബന്ധമാണ് അതുല്‍ ജാമ്പിനോട് പി.എ.സി. പ്രധാനമായും അന്വേഷിച്ചത്. ജാമ്പ്, സ്വാന്‍ ടെലകോമുകളുടെ പ്രമോട്ടറായ വിനോദ് ഗോയങ്കയെ ഡി.ബി.ഇസ്റ്റിസലാറ്റിന്റെ സിനേയുഗും ബോളിവുഡ് നിര്‍മാതാക്കളും തമ്മിലുള്ള ബന്ധവും അന്വേഷിച്ചു.

മനീഷ് തിവാരിയോട് വിശദീകരണം തേടും




2 ജി അഴിമതി സംബന്ധിച്ച കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് (പി.എ.സി.) കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയോട് വിശദീകരണം തേടും. പി.എ.സി. അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിക്ക് ബി.ജെ.പി. കടിഞ്ഞാണിടണമെന്ന മനീഷ് തിവാരിയുടെ പ്രകോപനപരമായ പ്രഖ്യാപനത്തെക്കുറിച്ചാണ് വിശദീകരണം ആരായുക.


മറുപടി ലഭ്യമായതിനുശേഷം അടുത്ത നടപടി ക്രമങ്ങള്‍ ആലോചിക്കുമെന്ന് ജോഷി അറിയിച്ചു. അതേസമയം സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി.) 2 ജി അഴിമതി അന്വേഷിക്കുന്ന സ്ഥിതിക്ക് പി.എ.സി.യുടെ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് ജെ.പി.സി. അധ്യക്ഷന്‍ പി.സി. ചാക്കോയുടെ പ്രഖ്യാപനം ഇതുവരെ പി.എ.സി.യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എ.സി.യുടെ അന്വേഷണപുരോഗതി അറിയിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതുപറഞ്ഞത്.

സി.ബി.ഐ. വെബ്‌സൈറ്റ് ആക്രമണം അന്വേഷണം വിദേശത്തേക്കും
Posted on: 06 Apr 2011



ന്യൂഡല്‍ഹി: സി.ബി.ഐ.യുടെ വെബ്‌സൈറ്റ് ആക്രമിച്ച ഹാക്കര്‍മാരെക്കുറിച്ചുള്ള തുമ്പിനായി യു.എസ്സിലേക്കും യൂറോപ്പിലേക്കും അന്വേഷണസംഘത്തെ അയയ്ക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനാണ് പാകിസ്താനി സൈബര്‍ ആര്‍മി എന്ന് സ്വയം വിശേഷിപ്പിച്ച ഹാക്കര്‍മാര്‍ സി.ബി.ഐ. വെബ്‌സൈറ്റ് ആക്രമിച്ചത്.


'പാകിസ്താനി സൈബര്‍ ആര്‍മി'യിലെ പേരറിയാത്ത അംഗങ്ങള്‍ക്കെതിരെ സി.ബി.ഐ.കേസെടുത്തിരുന്നു. തങ്ങളുടെ വെബ്‌സൈറ്റ് ആക്രമിക്കാന്‍ 'ഇന്ത്യന്‍ സൈബര്‍ ആര്‍മി'ക്ക് കഴിയില്ലെന്ന മുന്നറിയിപ്പുമായാണ് സി.ബി.ഐ. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ 'പാകിസ്താന്‍ സൈബര്‍ ആര്‍മി'യുടെ സന്ദേശം എത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച മൂന്ന് കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസ്സ് സി.ബി.ഐ.കണ്ടെത്തിയിട്ടുണ്ട്. യു.എസ്സിലെ പെന്‍സില്‍വാനിയ, യൂറോപ്പിലെ ലാത്‌വിയ, ഡൗഗാവ്‌സ്പില്‍സ് എന്നിവിടങ്ങളിലുള്ള കമ്പ്യൂട്ടറുകളുടേതാണ് ഈ ഐ.പി.അഡ്രസ്സുകള്‍.




ആദായനികുതി കണക്കുകള്‍ വെളിപ്പെടുത്താന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അനുമതി
Posted on: 06 Apr 2011


സൈബര്‍ തട്ടിപ്പുകാരെക്കുറിച്ച് ആശങ്ക

കൊച്ചി: തന്റെ ആദായനികുതി കണക്കുകള്‍ വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പിന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അനുമതി നല്‍കി. ഇക്കാര്യത്തില്‍ അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്ന എതിര്‍പ്പ് പിന്‍വലിച്ചുകൊണ്ട് വകുപ്പിന്റെ അഡീഷണല്‍ കമ്മീഷണര്‍ മുമ്പാകെ സത്യവാങ്മൂലം നല്‍കി.


ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ആദായനികുതി കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ ഡോ.ടി. ബാലചന്ദ്രന്‍ വകുപ്പിനോട് ചോദിച്ചിരുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കാതെ വന്നപ്പോള്‍ ഡോ. ബാലചന്ദ്രന്‍ അഡീഷണല്‍ കമ്മീഷണര്‍ മുമ്പാകെ അപ്പീല്‍ നല്‍കി. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഇപ്പോള്‍ എതിര്‍പ്പ് പിന്‍വലിച്ചതിനാല്‍ കണക്കുകള്‍ നല്‍കും.


ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ എതിര്‍പ്പ് ഉണ്ടെങ്കില്‍ തന്നെ വിവരാവകാശ നിയമപ്രകാരം പൊതു താത്പര്യം മുന്‍നിര്‍ത്തി അഡീഷണല്‍ കമ്മീഷണര്‍ക്ക് അവ നല്‍കാവുന്നതാണ്. കണക്കുകള്‍ കിട്ടേണ്ട പൊതു താത്പര്യം എന്തെന്ന് ഇതിനിടെ ഡോ. ബാലചന്ദ്രനോട് വകുപ്പ് അന്വേഷിച്ചിരുന്നു. ജസ്റ്റിസിന്റെ രണ്ട് മരുമക്കളും അനുജനും ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ ഉണ്ടെന്നുള്ളതാണ് ആരോപണം. അതാണ് പൊതു താത്പര്യമെന്ന് ഡോ. ബാലചന്ദ്രന്‍ രേഖാമൂലം സമര്‍ത്ഥിക്കുകയും ചെയ്തു.


തന്റെ ആദായനികുതി കണക്കുകളില്‍ പാന്‍ കാര്‍ഡിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും നമ്പര്‍ ഉണ്ട്. കണക്കുകള്‍ വെളിപ്പെടുത്തിയാല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാലമായതിനാല്‍ അത് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയേക്കുമോ എന്നുള്ള ആശങ്ക നിലനില്‍ക്കുന്നു. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കാം. അല്ലെങ്കില്‍, തന്റെ അറിവില്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാം. തന്നെ തട്ടിപ്പുകാര്‍ക്ക് കുടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


തന്റെ സ്വത്തുക്കളെക്കുറിച്ച് സുപ്രീം കോടതി വെബ് സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. തൃക്കാക്കരയില്‍ വീടും ഇടപ്പള്ളിയില്‍ ഫ്ലാറ്റും സ്ഥലവും മറ്റുമുള്ളത് അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആദായനികുതി കണക്കുകള്‍ ആര്‍ക്കും നല്‍കരുതെന്ന് ജസ്റ്റിസിന്റെ മകള്‍ കെ.ബി. സോണിയും മരുമകന്‍ വി.പി. ശ്രീനിജനും വകുപ്പിനെ അറിയിച്ചിരുന്നു. പൊതു താത്പര്യം മുന്‍നിര്‍ത്തി വകുപ്പ് ഇത് വെളിപ്പെടുത്തണമെന്ന് ഡോ. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, ഏറ്റവും കൂടുതല്‍ അഴിമതി ആരോപണത്തിന് വിധേയനായ വ്യക്തിയാണ് വി.പി. ശ്രീനിജന്‍.


മറ്റൊരു മരുമകനായ കെ.ജെ. ബന്നിയെക്കുറിച്ചും ആരോപണങ്ങള്‍ ഉണ്ട്. ഇന്ത്യയിലെ പല വ്യവസായ പ്രമുഖരുമായി ബന്ധപ്പെട്ടിട്ടുള്ള ബന്നിക്ക് കൊച്ചിയില്‍ പലയിടങ്ങളിലായി ഭൂസ്വത്തും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റുകളുമുണ്ട്. പ്രാക്ടീസ് ഇല്ലാത്ത വക്കീലായ ബന്നിക്ക് എങ്ങനെ ഈ സ്വത്തുക്കള്‍ നേടാന്‍ കഴിഞ്ഞുവെന്ന് ഡോ. ബാലചന്ദ്രന്‍ ഉന്നയിക്കുന്നു.

2 ജി സ്‌പെക്ട്രം: യു.യു. ലളിതിന്റെ നിയമനത്തെ കേന്ദ്രം എതിര്‍ത്തു
Posted on: 06 Apr 2011


ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി (എസ്.പി.പി.) മുതിര്‍ന്ന അഭിഭാഷകന്‍ യു.യു. ലളിതിനെ നിയമിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. നിയമനത്തിനുള്ള യോഗ്യത ഇദ്ദേഹത്തിനില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കൈകാര്യം ചെയ്യണമെങ്കില്‍ അഭിഭാഷകന്‍ സംസ്ഥാനസര്‍ക്കാറിന്റെയോ കേന്ദ്രസര്‍ക്കാറിന്റെയോ കീഴില്‍ ഏഴുവര്‍ഷം പ്രവര്‍ത്തിച്ച ആളായിരിക്കണമെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ലളിതിന്റെ നിയമനത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തത്. നിയമനം ചൊവ്വാഴ്ച വിജ്ഞാപനംചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.


മഹാരാഷ്ട്രസര്‍ക്കാറിന്റെ അഭിഭാഷകസമിതിയില്‍ 15 വര്‍ഷവും കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷകസമിതിയില്‍ അഞ്ചുവര്‍ഷവും പ്രവര്‍ത്തിച്ച ലളിതിന് 2 ജി കേസില്‍ എസ്.പി.പി.യാകാന്‍ യോഗ്യതയുണ്ടെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ സമിതിയിലുണ്ടായിരുന്നു എന്നത് യോഗ്യതയ്ക്കുള്ള മാനദണ്ഡമല്ലെന്നും സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായി ഏഴുവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി ചൂണ്ടിക്കാട്ടി. പുതിയ ആളെ ഈ സ്ഥാനത്തേക്ക് കണ്ടെത്താന്‍ ഒരാഴ്ച സമയം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരുടെ ബെഞ്ചിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.


എന്നാല്‍ ഇതുസംബന്ധിച്ച നിയമത്തില്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാദം അതിസാങ്കേതികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലളിത് ഈ തസ്തികയിലേക്ക് യോഗ്യനായ അഭിഭാഷകരിലൊരാളാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍നിലപാട് വെള്ളിയാഴ്ച വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.


2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ. രാജയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ഐ.പി.സിയിലെ വിവിധവകുപ്പുകളും അഴിമതി വിരുദ്ധനിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിയമവും അനുസരിച്ചാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസ് വിചാരണയ്ക്കുമാത്രമായി തയ്യാറാക്കുന്ന പ്രത്യേക കോടതിയെ സഹായിക്കാന്‍ ലളിതിനെ എസ്.പി.പിയായി നിയമിക്കുമെന്ന് ഏപ്രില്‍ ഒന്നിനാണ് സി.ബി.ഐ. കോടതിയെ അറിയിച്ചത്.

ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധ, 225 പേര്‍ ആസ്പത്രിയില്‍
Posted on: 06 Apr 2011

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ പഴകിയ ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ കഴിച്ച 225 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആസ്പത്രിയിലായി.


മണ്ഡാവല്ലിയിലുള്ള ഒരു മില്ലില്‍ നിന്ന് കൊണ്ടുവന്ന ഗോതമ്പ്‌പൊടിയാണ് പലഹാരമുണ്ടാക്കാന്‍ എല്ലാവരും ഉപയോഗിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വ്രതം അനുഷ്ഠിച്ചവരാണ് രാത്രി ഏറെ വൈകി പലഹാരങ്ങള്‍ കഴിച്ചത്. അരമണിക്കൂറിനുള്ളില്‍ വയറിളക്കവും ഛര്‍ദ്ദിയുമായി നിരവധിപ്പേര്‍ ആസ്പ്ത്രിയിലെത്തി.


തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടിവന്നു. 225 പേരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.


പോലീസ് നടത്തിയ അന്വേഷണത്തിലാണ് പഴകിയ ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയത്. മണ്ഡാവല്ലിയിലെ മില്ലുടമയെ പോലീസ് അറസ്റ്റു ചെയ്തു.